[smc-discuss] Re: Fwd: [ilug-tvm] some news from mangalam

.Keralafarmer chandrasekharan.nair at gmail.com
Sun Nov 16 01:40:07 PST 2008


അപ്പോള്‍ സംഗതി ശരിതന്നെ.

16 November 2008 2:19 PM ന്, Sebin Jacob <sebinajacob at gmail.com> എഴുതി:

> ഈ വിഷയത്തില്‍ ന്യൂ ഏജ് ബിസിനസ് ദിനപത്രത്തില്‍ ഒക്ടോബര്‍ 16ന് നല്‍കിയ
> വാര്‍ത്ത ചുവടെ:
>
> എഫ്എസ്എഫ് പിടിച്ചെടുക്കാന്‍
> സിപിഐ(എം) ശ്രമം
>
> റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ തുടക്കമിട്ട ഫ്രീ സോഫ്റ്റ്വെയര്‍ ഫൌണ്ടഷന്റെ
> ഇന്ത്യ ചാപ്റ്റര്‍ പിടിച്ചെടുക്കാന്‍ സിപിഐ(എം) ശ്രമം തുടങ്ങി. വര്‍ഷങ്ങള്‍
> നീണ്ട അരങ്ങൊരുക്കത്തിലൂടെ സിപിഐ നിയന്ത്രണത്തിലായിരുന്ന കര്‍ഷകസംഘം ഹൈജാക്ക്
> ചെയ്യാന്‍ മുമ്പ് പയറ്റിയ അതേ തന്ത്രമാണ് സിപിഐ(എം) ഇക്കാര്യത്തിലും
> കൈക്കൊള്ളുന്നത്. അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ വലിയ
> ആശയക്കുഴപ്പമുണ്ടാക്കിയും സംഘടനയുടെ എല്ലാത്തലങ്ങളിലും ആശയപരമായ ഛിദ്രം
> സൃഷ്ടിച്ചും ക്രമേണ കൈപ്പിടിയിലൊതുക്കാനാണ് നീക്കം. മുമ്പ് കേരള ശാസ്ത്ര
> സാഹിത്യ പരിഷത്തിനെ സിപിഐ(എം) വരുതിയിലാക്കിയതും സമാനമായ
> തന്ത്രങ്ങളിലൂടെയായിരുന്നു.
>
> എഫ്എസ്എഫ് ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കിരണ്‍ ചന്ദ്രയാണ് സംഘടനയില്‍
> സിപിഐഎമ്മിന്റെ പിടിമുറുക്കത്തിന് കരുക്കള്‍ നീക്കുന്നവരില്‍ പ്രമുഖന്‍
> എന്നറിയുന്നു. ആന്ധ്രപ്രദേശിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ
> അമരക്കാരിലൊരാളായ കിരണ്‍ ചന്ദ്ര സിപിഐ(എം) കേന്ദ്രനേതൃത്വത്തിന്റെ ഐടി
> ഉപദേഷ്ടാക്കളിലൊരാളാണെന്ന് എഫ്എസ്എഫിന്റെ സജീവ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.
> തെലുഗിലെ സിപിഐ(എം) മുഖപത്രമായ പ്രജാശക്തിയുടെ തലപ്പത്തുള്ളയാളാണത്രേ കിരണ്‍
> ചന്ദ്ര.
>
> എഫ്എസ്എഫിന്റെ കൂടി സംഘാടനത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന്
> കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ
> ദേശീയ സമ്മേളനം യഥാര്‍ത്ഥത്തില്‍ സംഘടിപ്പിച്ചത് സ്വേഛ എന്ന സംഘടനയാണെന്ന വാദം
> ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. സമ്മേളനത്തില്‍ പ്രധാന സംഘാടനകനായിരുന്ന എഫ്എസ്എഫ്
> ഡയറക്ടര്‍ ബോര്‍ഡംഗം കിരണ്‍ ചന്ദ്ര, എഫ്എസ്എഫിനെ പ്രതിനിധീകരിച്ചല്ല, സ്വേഛയെ
> പ്രതിനിധീകരിച്ചാണ് പങ്കെടുത്തതെന്നാണ് വാദം. അതേ സമയം എഫ്എസ്എഫിന്റെ
> ലെറ്റര്‍പാഡ് ഉപയോഗിച്ചായിരുന്നു, അന്ന് സമ്മേളനാവശ്യത്തിനായി വിവിധ
> സര്‍വ്വകലാശാലകളിലേക്ക് എഴുത്തുകുത്തുകള്‍ നടന്നത്.
>
> കേരളത്തിലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പോലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍
> വികസിപ്പിക്കാനും ഉപയോഗം പ്രോത്സാഹിപ്പിക്കാനും ആയി ഹൈദരാബാദ് കേന്ദ്രമായി
> രൂപീകരിച്ച സംഘടനയാണ് സ്വേഛ. കിരണ്‍ ചന്ദ്ര സ്വേഛയുടെയും ഭാരവാഹിയാണ്.
>
> സെപ്തംബര്‍ 21ന് ചെന്നൈയില്‍ സംഘടിപ്പിച്ച 'ഫ്രീഡം ആന്‍ഡ് സോഫ്റ്റ്വെയര്‍'
> എന്ന പരിപാടിയാണ് സംഘടനയിലെ ഛിദ്രം മറനീക്കി പുറത്തുകൊണ്ടുവന്നത്. ചെന്നൈ
> മേയര്‍ എം സുബ്രഹ്മണ്യന്‍, ദ ഹിന്ദു പത്രാധിപരായ എന്‍ റാം, പശ്ചിമ ബംഗാള്‍ ഐടി
> മന്ത്രി ദേബേഷ് ദാസ്, എഫ്എസ്എഫ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗം കിരണ്‍ ചന്ദ്ര,
> ഡല്‍ഹി സയന്‍സ് ഫോറം സെക്രട്ടറി പ്രബീര്‍ പുരകായസ്ത തുടങ്ങിയവരെ മുഖ്യ
> പ്രഭാഷകരായി നിശ്ചയിച്ച ചടങ്ങ് സംഘടിപ്പിച്ചത് തമിഴ്നാട്ടിലെ സിപിഐ(എം)
> ഘടകമായിരുന്നു. ചടങ്ങില്‍ വച്ച് എഫ്എസ്എഫ് തമിഴ്നാടിന്റെ ലോഗോ പ്രകാശനം
> ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. രാജ്യാടിസ്ഥാനത്തിലല്ലാതെ
> സംസ്ഥാനാടിസ്ഥാനത്തില്‍ എഫ്എസ്എഫ് ഘടകങ്ങള്‍ ലോകത്തൊരിടത്തും
> നിലവിലില്ലെന്നിരിക്കെ എഫ്എസ്എഫ് പിളര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇത്
> വിലയിരുത്തപ്പെട്ടത്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരുടെ
> ഇടപെടല്‍ മൂലം സംഘടനയുടെ പേര് ഫ്രീ സോഫ്റ്റ്വെയര്‍ ഫോറം, തമിഴ്നാട് എന്നാക്കി
> മാറ്റുകയായിരുന്നു. അപ്പോഴും ചുരുക്കപ്പേര്‍ നിലനിര്‍ത്തി - എഫ്എസ്എഫ്.
>
>
> തമിഴ് കമ്പ്യൂട്ടിങ് ലോക്കലൈസേഷന്‍ ഗ്രൂപ്പിന്റെ അറിവുകൂടാതെ സംഘടിപ്പിച്ച
> പരിപാടിയില്‍ ഗ്നൂ ലിനക്സിലന്റെ ഒരു തമിഴ് വിതരണത്തിനായുള്ള പ്രോജക്ട്
> പ്രഖ്യാപിക്കപ്പെട്ടു. സിഡിറ്റിന്റെ വിവാദമായ ബോസ് ലിനക്സിലുള്‍പ്പടെ
> റെഡ്ഹാറ്റും ഫെഡോറയും ഡേബിയനും ഉബുണ്ടുവും അടക്കം പ്രമുഖ ലിനക്സ്
> ഡിസ്ട്രിബ്യൂഷനുകളിലെല്ലാം സമ്പൂര്‍ണ്ണ തമിഴ് സപ്പോര്‍ട്ട് ഉണ്ടായിരിക്കെ,
> എഫ്എസ്എഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടി പങ്കെടുത്ത ഒരു പരിപാടിയില്‍
> മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഇത്തരം ഒരു നീക്കം നടന്നതും വിവാദമായിരുന്നു.
> വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന ബംഗാളില്‍ പഞ്ചായത്ത് കമ്പ്യൂട്ടറൈസേഷന്‍
> പ്രോജക്ടിന് സ്വതന്ത്രസോഫ്റ്റ്വെയര്‍ പരിഗണിക്കുക പോലും ചെയ്യാതെ
> മൈക്രോസോഫ്റ്റിന്റെയും എഎംഡിയുടെയും സഹായത്തോടെ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍
> ഉപയോഗിക്കുന്നതിന് ചുക്കാന്‍ പിടിച്ച ഐടി മന്ത്രിയെ ഇത്തരം ഒരു ചടങ്ങിന്
> ക്ഷണിച്ചതിന്റെ ധാര്‍മ്മികത വിമര്‍ശനവിധേയമായി. നിലവിലുള്ള ഒരു ഗ്നൂ ലിനക്സ്
> വിതരണം പകര്‍ത്തി ബംഗാളി ലോക്കലൈസേഷന്റെ വിവര്‍ത്തകരുടെ പേരുമാത്രം മാറ്റി
> ഐഐറ്റി കാണ്‍പൂരിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ബൈശാഖി ലിനക്സിന്
> പശ്ചിമബംഗാള്‍ സിപിഎം ഘടകം നല്‍കിയ പിന്തുണയും ഇതിനൊപ്പം ചര്‍ച്ച
> ചെയ്യപ്പെട്ടു.
>
> കൊച്ചി സര്‍വ്വകലാശാലാ ക്യാമ്പസില്‍ നവംബറില്‍ നടക്കുന്ന സ്വതന്ത്ര
> സോഫ്റ്റ്വെയര്‍ സമ്മേളനത്തെ എഫ്എസ്എഫിന്റെ രണ്ടാം ദേശീയ സമ്മേളനം എന്നും
> ഹൈദരാബാദ് സമ്മേളനത്തിന്റെ തുടര്‍ച്ച എന്നും വിശേഷിപ്പിച്ചത് വിവാദം
> ആളിക്കത്തിച്ചു. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് പരിപാടി ഉദ്ഘാടനം
> ചെയ്യുന്നത്.
>
> എഫ്എസ്എഫ് ഇന്ത്യ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോത്സാഹിപ്പിക്കുന്നതിന്
> കാര്യമായ സംഭാവന നല്‍കിയിട്ടില്ലെന്ന വാദം ഇതിനിടെ ചില ലിനക്സ് യൂലര്‍ ഗ്രൂപ്പ്
> മെയിലിങ് ലിസ്റുകളില്‍ ഉയര്‍ന്നതും ശ്രദ്ധേയമായി. ഒരു അക്കാദമിക് സ്വഭാവമുള്ള
> പരിപാടിയുടെ മറവില്‍ മുന്‍നിര സിപിഎം പ്രവര്‍ത്തകരല്ലാത്ത നോളജ് വര്‍ക്കേഴ്സിനെ
> ഉപയോഗിച്ച് സംഘടനയുടെ നേതൃത്വത്തില്‍ നുഴഞ്ഞുകയറാനുള്ള നീക്കങ്ങള്‍
> നടക്കുന്നതായാണ് ആരോപണം.
>
> ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ മുന്‍ മേധാവിയും സിപിഐ(എം) സഹയാത്രികനുമായ
> ഉണ്ണിക്കൃഷ്ണന്റെ ചില മുന്‍കാല ഇടപെടലുകളും സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
> ഒരുവശത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ വായ്ത്താരി മുഴക്കവേ തന്ന കേരളത്തിലെ
> പഞ്ചായത്തുതല കമ്പ്യൂട്ടറൈസേഷന് മൈക്രോസോഫ്റ്റിന്റെ ഉത്പന്നങ്ങള്‍
> ഉപയോഗിച്ചതിലൂടെ ഐകെഎം വിവാദത്തില്‍ പെട്ടത് ഉണ്ണിക്കൃഷ്ണന്റെ കാലത്തായിരുന്നു.
> എന്നാല്‍ ഇതേ ഉണ്ണിക്കൃഷ്ണനാണ് ഒന്നരമാസം മുമ്പ് കേരളത്തിലെ ഇ-ഗവേണന്‍സിനെ
> കുറിച്ചുപഠിക്കാന്‍ വെനിസ്വേലയില്‍ നിന്ന് എത്തിയ ജനപ്രതിനിധിസംഘം പ്ളാനിങ്
> ബോര്‍ഡുമായി ചര്‍ച്ച നടത്തിയപ്പോള്‍ കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍
> പ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് സംസാരിച്ചത്. പ്ളാനിങ് ബോര്‍ഡില്‍ തന്ന
> സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍
> ഉണ്ടന്നിരിക്കെ ഈ നീക്കം സംശയം ഉണര്‍ത്തിയത് സ്വാഭാവികമായിരുന്നു.
>
> സ്വതന്ത്ര സോഫ്റ്റ്വെയര്‍ വികസനത്തെ ഒരുതരത്തിലും പിന്തുണച്ചിട്ടില്ലാത്ത
> കൊച്ചി സര്‍വ്വകലാശാലയെ ഈ മേഖലയിലേക്ക് തിരിച്ചുവിടാന്‍ സമ്മേളനത്തിന്
> കഴിയുമെങ്കില്‍ അതു് നല്ലകാര്യമാണെന്ന അഭിപ്രായമാണ് പ്രവര്‍ത്തകര്‍ക്കു
> പൊതുവില്‍. എന്നാല്‍ എഫ്എസ്എഫിനെ അടിക്കാനുള്ള വടിയാക്കി സമ്മേളനത്തെ
> ഉപയോഗിക്കുന്നതിലും ക്രെഡിറ്റുകള്‍ നല്‍കാതിരിക്കുന്നതിലുമാണ് പ്രവര്‍ത്തകരുടെ
> രോഷമത്രയും. എസ്എംസി, ഐഎല്‍യുജി കൊച്ചി എന്നിവ അടക്കമുള്ള ഗ്നൂ ലിനക്സ്
> ഡവലപ്പ്മെന്റ് ഗ്രൂപ്പുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
>
> എഫ്എസ്എഫിന്റെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കിരണ്‍ ചന്ദ്രയോട്
> വിശദീകരണം ആവശ്യപ്പെടുമെന്നറിയുന്നു. ഇതോടെ സിപിഐ(എം) നേതൃത്വത്തില്‍ സമാന്തര
> എഫ്എസ്എഫ് നിലവില്‍ വരാനുള്ള സാധ്യത തെളിഞ്ഞിരിക്കയാണ്. ഇതിന് കേരള സര്‍ക്കാര്‍
> ഐടി വകുപ്പിന്റെയും ചില സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഡവലപ്പര്‍മാരുടെയും
> രഹസ്യപിന്തുണ ഉണ്ടന്നും ആരോപണമുണ്ട്.
>
>
>
> --
> ...if I fought with you, if i fell wounded and allowed no one to learn of
> my suffering, if I never turned my back to the enemy: Give me your blessing!
> (Nikos Kazantzakis)
>
>
> >
>


-- 
__________________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081116/786e3ba4/attachment-0001.htm>


More information about the discuss mailing list